Friday, April 27, 2007

ചെറിയ ദ്വീപിലേക്കുള്ള വഴി

എന്റെ മനസ്സ് നൂറ്റാണ്ടുകളുടെ പഴക്കമുള്ളചെറുദ്വീപാണ്.
എന്റെ പല്ലുകള്‍ക്ക് ബലമുണ്ടോഎന്നറിയണമെങ്കില്‍-
ഒരുഎല്ലിന്‍ കഷ്ണം വായ്ക്കകത്തു വയ്ക്കുക.
കരയിലെ കാറ്റും കോളും കൂടുംബോള്‍ ഇവിടെ മനുഷ്യര്‍ വരുന്നു.
കുഷ്ടരോഗികളും കാസരോഗികളും എയ്ഡ്സ്ബാധിതരും ഒന്നിച്ച്.
പണിക്കാരെ ഇറയത്തു നിര്‍ത്തിയവരും പാറപൊളിക്കുന്നവരുംഒന്നിച്ച്.
ഇന്നലത്തെ മന്ത്രിയും നിറമില്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകരും ഒന്നിച്ച്..
ജാഥവിളികളില്ലാതെ ഒന്നിച്ച് ഒരേമനസ്സില്‍ വരുന്നു...
ജാതിയും മതവും ദ്രോഹവും രോഷവും മറന്ന്-
ജീവന്റെ തുടിപ്പിനെ നിലനിര്‍ത്താന്‍ വരുന്നവര്‍..
ദുര്‍ഗന്ധവും ദുഷിപ്പും മറന്ന് ദുരാഗ്രഹങ്ങള്‍ ഇല്ലാതെ,
കുറുകെ ചാടുന്ന പൂച്ചയുടെ ശകുനം ഓര്‍ക്കാത്തവര്‍.
ജാതകവും പൊരുത്തവും നോക്കാതെ ജാതിയെ മറന്ന്,
ജനിക്കാനിരിക്കുന്നകുഞ്ഞിനെ സ്വപ്നം കാണുന്നവര്‍.
വഴിപാടുകളിലും വിരുന്നു സല്‍ക്കാരത്തിലും,
പഴമ്പുരാണങ്ങളിലും വിശ്വാസമില്ലാത്തവര്‍.
കച്ചവടവും കാപട്യവും മറന്ന്-
ഒന്നിച്ച് വിളവെടുക്കാന്‍ മോഹിക്കുന്നവര്‍.
ഈ ദ്വീപിനെ ആരും ഇഷ്ട്ടപ്പെടുന്നു
ഇവിടെ സംസാരിക്കാതെ പ്രവര്‍ത്തിനടക്കുന്നു.
ഇവിടെ അഭയാര്‍ത്തികളായി വന്നവര്‍,
ഇവിടെനിന്നും പോകാന്‍ വിസമ്മതിക്കുന്നു.
തിരമാലകള്‍ പോലും ഈദ്വീപിനെ ശാന്തമായ് പുല്‍കുന്നു.
സുനാമികളും ഭൂമികുലുക്കങ്ങളും ഇവിടെ ഇല്ല.
കടലിലൂടെ അല്‍പ്പം നീന്തിവരാമെങ്കില്‍,
ഈദ്വീപിലേക്ക് ആര്‍ക്കും കടന്നു വരാം.