Friday, February 02, 2007

വി കെ എന്‍ (കവിത)

നിളയുടെ തീരത്തുനിത്യവസന്തമായ്‌
ഇന്നുമീ ചാത്തുവിന്‍ സ്മൃതികള്‍ തെളിയുന്നു
പുലരിയില്‍ പുഴയൊരു തങ്കനൂലാവുന്നു,
പയ്യന്റെകാലടികള്‍ തീരങ്ങള്‍ ഓര്‍ക്കുന്നു
പൂനിലാവെള്ളിയില്‍ പൂഴിമണലിന്റെ
ചന്തം നുകര്‍ന്നനിന്‍ ചിന്തകള്‍ കാവ്യമായ്‌.
വില്വാദ്രീശന്റെ തട്ടകവാസിനീ
വില്വമലയിലെ പൂമരമാണുനീ
പൊട്ടിച്ചിരിപ്പിച്ചചിരിയുടെ മാറ്റൊലി
ഇന്നുമീലോകര്‍ക്കു നല്‍കുന്നു പുഞ്ചിരി.
വളയാത്തനട്ടെല്ലില്‍ കുനിയാതെ നിന്നുനീ
ഈലോകസത്യങ്ങള്‍പൊട്ടിച്ചിരിയാക്കി.
വടക്കുള്ളകൂട്ടാലവീടിന്റെ കോലായില്‍
ചാരുകസേരയില്‍ നീയില്ലകൂട്ടിനായ്‌.
കൂടുവാന്‍ നീയില്ല,സ്വന്ത്വനച്ചിറിയില്ല
വേദവതിയമ്മനിന്നോര്‍മ ചൊല്ലുന്നു.
ചുങ്കവും പാബാടി ദേശവും കൂട്ടരും
അംബലവഴിയുമാചക്കനും ചാത്തനും
ഒക്കെയും സ്മരണകള്‍ നല്‍കുന്നുനിത്യവും
എവിടെ നീ എവിടെ നീ പയ്യന്റെ രൂപമായ്‌?
ചാലിച്ചചമ്മന്തി കടുമാങ്ങകാളനും തോരനുംകൂട്ടിയൊരു-ഊണ്‍തന്നതോര്‍ക്കുന്നു.
ചാറല്‍മഴയുടെഗന്ധം നുകരുബോള്‍
ചിന്തയില്‍ ഇന്നുമാകാര്യങ്ങളോര്‍ക്കുന്നു
സംസ്ക്കാരസാക്ഷരതതിങ്ങുമീനാടിന്റെ,
സംസാരഭാഷയില്‍ ലജ്ജ്യയില്ലാത്തവര്‍
ഓര്‍ക്കുക,നമ്മളീകുഞ്ചന്റെനാട്ടിലെ-
പയ്യനെസ്നേഹിച്ചു വഞ്ചിച്ചതെന്തിന്ന്..?
ഇല്ല,മരിക്കില്ല നീ തീര്‍ത്ത സൗരഭ്യ-
പൂമരത്തോപ്പുകള്‍ പാരിലൊരിക്കലും
ഇല്ലമറക്കില്ല നീതന്നഭാഷയുടെ
ചൈതന്യഭാവുകം ഞങ്ങളൊരിക്കലും