Saturday, December 23, 2006

കണ്ണാടി(ലേഖനം)

ഭാരതീയന്‍ ഗള്‍ഫിലെത്തുബോള്‍ ക്രിത്യമായ ഒരു കണക്കുകളും നമ്മുടെ എംബസ്സികള്‍ സൂക്ഷിക്കുന്നില്ല എന്നതു സത്യമാണു. എതു ഗള്‍ഫ് രാജ്യമെടുത്താലും ക്രിത്യമായ ഒരു കണക്കും തരാന്‍ കഴിയാത്ത എംബസ്സികളാണു നമുക്കു. ക്രിത്യ നിര്‍വഹണത്തിലുള്ള പാളിച്ച്ഛകള്‍ തന്നെയാണു അതിണ്ടെ കാരണം.കുറ്റങളും കുറവുകളും സ്വയം അഗീകരിക്കാത്ത ബാലിശമായ ചിന്താഗതി നമ്മളില്‍ കൂടിക്കൂടി വരികയാണ്.മറ്റുരാജ്യങളിലെ പൌരന്മാര്‍ ഗാള്‍ഫിലെത്തുംബോള്‍ എംബസ്സി അധിക്രിതര്‍ നേരില്‍ ചെന്ന് സ്വീകരിക്കുകയോ,സ്പോണ്‍സര്‍മാരില്‍ നിന്നു നേരിട്ട് തൊഴിലാളിയുടെ എല്ലാകാര്യങളും തെളിവെടുക്കുകയും ചെയ്യുന്ന വിശാലമനസ്കത നമുക്കും അനുകരിച്ചുകൂടെ?
തൊഴില്‍ തേടി വന്ന വ്യക്തികള്‍,താമസസ്തലങളിലെ കക്കൂസും,കുളിമുറിയും വ്രിത്തിയാക്കറില്ല.കംബനി അധിക്രിതരാണ് അതു ചെയ്തു തരേന്ട്തെന്ന മട്ടില്‍ ഫ്ലഷ്പോലും ചെയ്യാതെ പരിസരം നാറ്റിക്കുന്ന പലരും നമുക്കിടയില്‍ സാക്ഷരരായി നടക്കുന്നു.
വിയര്‍പ്പുനാറ്റംസ്വയം മനസ്സിലാക്കാത്ത എത്രയോ വ്യക്ത്തികള്‍ നമുക്കു ചുറ്റും നമ്മെ കറക്കാരുണ്ട്?ചെറിയതുകക്കു ലഭിക്കുന്ന പലസുഗന്ധദ്രവ്യങളും ഈ നൂറ്റാണ്ടില്‍ ഉപയോഗിക്കാനുള്ളതാണെന്ന കാര്യം ഇക്കൂട്ടര്‍ മറക്കുകയാണോ..?പുതിയ റ്റൈയും,കോട്ടും അണിയുന്നതുകൊന്ടുനാറ്റം ഇല്ലാതാവുന്നില്ല.സോപ്പു കൊണ്ട് കക്ഷം,കഴുത്ത്,ഗുഹ്യഭാഗങള്‍ മുതല്‍ ദേശങള്‍ ദിനവും രണ്ടു തവണയെങ്കിലുംവ്രിത്തിയാക്കുകയും,വാസനദ്രവ്യങള്‍ പുരട്ടുകയും ചെയ്താല്‍ നമുക്കിടയിലെ നാറ്റം മുക്കാലും കുറഞ്ഞുകിട്ടും.പിന്നെ കാല്‍ഭാഗമല്ലെ സഹിക്കേണ്ടു...?
ഒരു ജ്യോടി സോക്സ്കഴുകാതെ പലതവണ ഉപയൊഗിച്ച്,സോക്സു തുളഞ്ഞു വിരലുകള്‍ പുറ്ത്തു വരുബോള്‍‍ സോക്സു നിര്‍മ്മാതാക്കളെ പഴിചാരി നടക്കുന്ന രീതികള്‍ ഇനിയെങ്കിലും മാറ്റിക്കൂടെ?ഒരു കുല തേങ,എറിഞ്ഞൂ വീഴ്ത്താന്‍ പാ‍കത്തില്‍ തൂവാലകളെ മാറ്റിയെടുക്കുന്നരീതികളും വിരളമല്ല.ഹോട്ടലിലും ഓഫീസുകളിലും റ്റോയ്ലെറ്റ് ഉപയൊഗിച്ചുകഴിഞ്ഞാല്‍,റ്റിഷ്യു പേപ്പരുകള്‍ ഡസ്ബിനില്‍ ഇടുന്ന എത്രപേര്‍ നമുക്കിടയില്‍ ഉണ്ട്?പാന്‍പരാഗും തിന്ന് ഗോവണിപ്പടികളില്‍ തുപ്പുന്ന നമുക്ക് നമ്മെ തിരിച്ചറിയാതെ പോകുന്നത് പരിതാപകരം തന്നെ.

Thursday, November 23, 2006

നാടും വോട്ടും

ചുഴലിക്കാറ്റാല്‍ ഇവിടമ്മുഴുവന്‍
ചുഴികള്‍ നിറയുന്നു
ചുടുകണ്ണീരിന്‍ പെരുമഴയിവിടെ
തെരുതെരെ ദിനവും ചൊരിയുന്നു.
വോട്ടുകള്‍കിട്ടിജയിപ്പവരെല്ലാം
വട്ടുപിടിച്ചുഭരിക്കുന്നു
വോട്ടിനുതോക്ക്,വീട്ടിനുതേക്ക്
തേക്കീനു കാട്ടില്‍ വീരപ്പന്മാര്‍....
നന്മകള്‍ വിളയും പുഞ്ചപ്പാടം,
നനവില്ലാതെയുണങ്ങുന്നു.
സാഹോദര്യം ഇരുളിന്നിടയില്‍,
വഴിയറിയാതെ പിടക്കുന്നു.
അടിമത്തിന്‍ അകിടിന്‍ ചൂടില്‍
സതതം പാലുചുരത്തുന്നു
കാപട്യത്തിന്‍ ദുസ്സഹഗന്ധം
കാട്ടുതീപോല്‍ പടരുന്നു.
നാടേ..നിന്നുടെ സായുജ്യം
സ്വതന്ത്രത്തില്‍ മാഞ്ഞുവോ

Sunday, November 05, 2006

കൊച്ഛുണ്ണിയാര്‍ (ചെറുകഥ)

ജാതകാല്‍ വിദേശവാസയോഗമുള്ളകിരിയത്തിലെ നായരെ മാത്രമെ തനിക്ക് ഭര്‍ത്താവായി സ്വീകരിക്കാന്‍ പറ്റു എന്ന വാശിയിലയിരുന്നു രാധാമണി.അതിന്നായിചെയ്യാത്തവഴിപാടുകളില്ല,പോകാത്ത അംബലങളീല്ല.എന്തായാലും ഇന്നിപ്പോള്‍ കൊച്ചുണ്ണി നായരുടെ ഭാര്യയാണു രാധാമണി.സകല സുഖങളും നിറഞ്ഞ ഇവരുടെ ജീവിതരീതി പലനായന്മാരിലും അസൂയ ഉളവാക്കുന്നതായി രാധാമണി സ്വപ്നം കാണുന്നു
ഇന്നിപ്പോള്‍ ഗള്‍ഫില്‍ പോകാന്‍ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്ന് അമ്മ പറയുംബോള്‍ ജാതകബലം കൂടി അതിന്ന് ഹേതുവായെന്നു രാധാമണി ഓര്‍മിപ്പിക്കും.
ഗള്‍ഫില്‍ വന്നകാലത്ത് കൊച്ചുണ്ണിനായരുടെ ശബള ദിര്‍ഹം പേഴ്സില്‍ വരുംബോള്‍ നായരറിയാതെ വലിച്ചു മാറ്റുന്ന പതിവ് രാധാമണിക്കു വശമായിരുന്നു.പലവഴിക്കും വരായ കൂട്ടാന്‍ പലവിദ്യകളും ഉപദേശിച്ചിരുന്നുവെങ്കിലും,സന്മാര്‍ഗചിന്തകനായ നായര്‍ കള്ളുപോലുംകുടിക്കാതെ ജീവിക്കുകയായിരുന്നു.കുടിച്ച്ലക്കുകെടുബോള്‍ വല്ലമാര്‍ഗ്ദര്‍ശികളും കടന്നുവരുമോ എന്ന പേടിയും മൂപ്പരെ ഭയപ്പെടുത്തിയിരിക്കണം.
ഇന്നിപ്പോള്‍ രാധാമണിക്ക് ടീച്ചറുപണി,വീട്ടിലിരുന്നുള്ള ടുഷന്‍ പണി.. എല്ലാതരത്തിലും നല്ലവരുമാനം ലഭിക്കുന്നു.കൊച്ചുണ്ണിനായര്‍ ലക്കി മാന്‍.പാ‍ലക്കാടന്‍ ഭാഷയില്പറഞാല്‍ നല്ലകൂട്ടത്തിലാണ്.അങിനെ സകലമാനപേരും നല്ലതുമാത്രം പറയുംബോഴും ഒരു തരത്തിലും ചിലവാക്കാനുള്ളവകുപ്പുകളില്‍ അവര്‍ ചെന്നു പെടാറില്ല.
അമ്മദൈവമാണ്.ചെറുപ്പത്തില്‍അച്ച്ന്‍ മരിച്ച്പ്പോള്‍ പരവശം അറിയിക്കാതെ,അമ്മപെട്ടകഷ്ട്ടംകൂട്ടുകാര്‍ക്കിടയില്‍ നായര്‍ എപ്പഴും പറയാറുണ്ട്.ഇന്നിപ്പോള്‍ അമ്മ ഒറ്റക്ക് നാട്ടില്‍ കഴിയുന്നതില്‍ വിഷമമുള്ളതായി രാധാമണിയോട് പറയാറുണ്ട്.അമ്മയെ ഗള്‍ഫിലേക്ക് കൊണ്ടുവരാനുള്ളസൂചന ചില്ലറപ്രശ്നങളെ ജനിപ്പിക്കുബ്ബോള്‍ തല താഴ്ത്തി ഇരിക്കലാണു പതിവ്.
അടുക്കളകാര്യങളിലും മറ്റും സഹായം പ്രതീക്ഷിച്ച്,അമ്മയെ കെട്ടിയെടുത്തോളിന്‍ നായരെ...എന്നു രാധാമണിഉറക്കെ സമ്മതിച്ചുവെന്നാണു ജനസംസാരം.അമ്മയായ ചീരോമ്മ ഗള്‍ഫിലെത്തി.വ്രിത്തിയുള്ളപാതകളും,മുഷിയാത്ത കെട്ടിടങളും,പുതിയതരം കാറുകളും അമ്മയെ അത്ഭുത്പ്പെടുത്തിയത്രെ.
ചീരോമ്മയെ കണ്ടതും സമീപവാസികളായ പലരും ജനല്‍ വഴിയും സൂത്രോട്ടവഴിയും നോക്കി കുശുകുശുക്കുന്നത് രാധമണി കണ്ടു.എല്ലം അസൂയയാണെന്നു ധരിപ്പിക്കുകയും ചെയ്തു.

കൂടെ ജ്യോലി ചെയ്യുന്ന പലരുടേയും വീടുകളില്‍ അമ്മയെ പ്രദര്‍ശിപ്പിക്കുന്ന പതിവ് ദിനം പ്രതി വര്‍ധിച്ചു.കൂടതെ പലസംഘടനകളുടേയും ഓണസദ്യകളില്‍ ചീരോമ്മയുടെ സാന്നിധ്യം തൂറ്റലില്‍ കലാശിക്കാന്‍ തുടങി.വായു,പിത്ത,കഫാദികള്‍ക്കൊപ്പം,പഞ്ച്സാര,കൊഴുപ്പ്,തുടങിയവയുംചീരോമ്മയെ വിശ്രമിപ്പിക്കാന്‍ സഹായിച്ചു.
അടുക്കളയില്‍ അമ്മയുടെ സാന്നിധ്യംതീരെ ഇല്ല എന്നായപ്പോള്‍ രാധാമണികലി തുള്ളുന്നത് നായരോടായിരുന്നു.പ്രേയസിയുടെ ശംബളം എക്സ്ചേഞ്ച് വഴി കൂട്ടുംബോള്‍ ഒന്നും പറയാതെ കുനിഞിരിക്കും.
ചീരോമ്മയുടെ സൂക്കട് കലശലായപ്പോള്‍ രാധാമണിയുടെ അവധി കൂടാന്‍ തുടങി.ഇടക്കിട്ക്കുള്ള അവധി വര്‍ധിച്ച്പ്പോള്‍ പെര്‍മനെന്റ് അവധിക്കുള്ള അനുവാതം സ്കൂളില്‍ നിന്നും പെട്ടെന്നു കിട്ടി.പണിപോയരാധാമണിടിച്ചറെ കാ‍ണുബോള്‍ പണിയുള്ളടീച്ചര്‍മാര്‍ സുഖവിവരങള്‍ ചോദിച്ചു രസിക്കാനും തുടങി.
അമ്മക്കു രോഗം കലശലാവുബ്ബോള്‍ നായരേയും അവധി എടുപ്പിച്ച് കലിതുള്ളുന്നപതിവ് ലഹരിയായി.അവധി ദിനങള്‍ കൂടീയപ്പോള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തി ,ക്രിഷി പ്പണി തുടരാന്‍ കമ്പനിഅധികാരികള്‍ നായര്‍ക്കു അവസരം കൊടുത്തു.
ഇന്നിപ്പോള്‍ രാധമണി പറയുന്നത്,വിദേശവസയോഗം മത്രമല്ല,ക്രിഷികാര്യങളീലും ഉയര്‍ച്ച ഉള്ള ജാതകാ..കൊച്ചുണ്ണിനായരുടെ.

Monday, October 30, 2006

നട്ടെല്ല്

മധുരംകണ്ടഉറുബുകളെ പോലെ
മനുഷ്യമുതുകില്‍ നിരനിരയയി നട്ടെല്ലു നിലകൊള്ളുന്നു
കെട്ടിയ പെണ്ണിനെ പോറ്റാനും, കൊട്ടും, കുരവയും കെട്ടു തട്ടകതില്‍ നില്‍പ്പാനും,
കെട്ടാത്ത പെണ്ണിനെ കുലടയാക്കാനുംസാധിപ്പതു നട്ടെല്ലിന്‍ കഴിവുകളെത്രെ.
കാലില്‍ തൊട്ട് കൈ ഉച്ഛിയില്‍ വെച്ച് ധ്യാനിച്ച്,
കഴുത്ത് അറ്ത്തു പുല കുളികഴിച്ച്,
ദേശത്തേ കുട്ടരെ പതിനാറുണ്ണിച്ഛു’
ദേഹവും, ദേഹിയും ഭ്സ്മമാക്കി,
പുഴയിലൊഴുക്കുന്നതും നട്ടെല്ലുതന്നെ.
നല്ലവന്‍ടെ ‍നെല്ലുണ്‍‍ടും തന്നവന്ടെ ചോര കുടിച്ചും
വല്ലവനും വേണ്ടി ചുരുട്ടിനു പല്ലു കാട്ടുന്ന
വില്ലാളിവീരനാണ‍ത്രെ ‍നട്ടെല്ലു.
വില്ലു കൊണ്ടു എല്ലൊടിച്ഛും,
തോക്കു കൊണ്ടു താളമടിച്ചും
വല്ലവനും വേണ്ടിതന്നവണ്ടെ നെഞ്ചില്‍
വാളുകുത്തിക്കുന്നതും വിരുതന്‍ നട്ടെല്ലുതന്നെ.